Thursday 28 January 2010

പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !

ഇത് മോളികുട്ടിയുടെ കഥയാണൊ,അഥവാ തോമാസ്സിന്റെ കഥയാണൊ
എന്നെനിക്ക് വല്ലാത്തൊരു സംശയമുണ്ട്. അതിന് കഥപറയുവൻ ഞാനൊരു
കഥാകാരനൊ മറ്റോ അല്ലല്ലൊ...വെറും ഒരു ബൂലോഗൻ.
ഈ കഥാപാത്രങ്ങളാണെങ്കിലൊ  ഇവിടെ ലണ്ടനിലുള്ള എന്റെ മിത്രങ്ങളും.
അതെ ഞാൻ വെറുതെ ഒന്ന് എത്തിനോക്കുകയാണ് അവരുടെ ഉള്ളുകള്ളികളിലേക്ക്,
തീർത്തും അവരുടെ പൂർണ്ണസമ്മതത്തോടുകൂടിയാണ്, കേട്ടൊ .

മോളികുട്ടി ജോലിചെയ്യുന്ന ആശുപത്രി
ഏതാണ്ട് അഞ്ചുകൊല്ലം  മുമ്പ്, ഒരുമലയാളി സംഗമത്തില്‍ വെച്ചാണ്
മോളികുട്ടിയെ ഞാന്‍ വീണ്ടും കണ്ടുമുട്ടുന്നത് . അവിടെ വെച്ചന്ന്  പരിചയപെടുത്തിയ
അവളുടെ ഭര്‍ത്താവ് തോമസ് മാത്യു  ഇന്നും എന്‍റെ ഒരു നല്ല സുഹൃത്ത് തന്നെയാണ് .
പതിനെട്ടുകൊല്ലം മുമ്പ് നാട്ടിലെ ‘എലൈറ്റ് ആശുപത്രിയില്‍ ‘
വെച്ച് കണ്ടുമുട്ടിയ വളരെ ചുറുചുറുക്കുള്ള, കുറച്ചുചുരുണ്ടമുടിയുള്ള ,
നീണ്ടമൂക്കും ,നുണക്കുഴിയുമുള്ള നഴ്സിംഗ് സ്റ്റുഡന്റ് ആയി അവിടെ
പഠിച്ചിരുന്ന മോളികുട്ടിയില്‍നിന്നും,  അനേകം മാറ്റങ്ങള്‍ ദര്‍ശിക്കുവാന്‍
സാധിച്ചു എനിക്കപ്പോള്‍ അവളെ കണ്ടപ്പോള്‍ .
രക്തം ഇറ്റുവീഴുവാന്‍ പോകുന്ന കവിളുകളും ,
ബോബ്  ചെയ്തമുടിയും , ശരീരത്തിന്റെ വശ്യതയും ,
എല്ലാംചേര്‍ന്നു കൂടുതല്‍ സുന്ദരിയായി തീര്‍ന്നിരിക്കുന്നു അവള്‍ .
ഒപ്പം വളരെ നല്ല ആംഗലേയവും നല്ല  പക്വതയാര്‍ന്ന പെരുമാറ്റവും.

അന്ന് എലൈറ്റാശുപത്രിയിലെ  നേഴ്സിങ്ങ് സ്കൂളിലേക്ക്
പലചരക്കുകള്‍ സപ്ലൈ ചെയ്തിരുന്ന ഞാന്‍ ,മെസ് ലീഡറായിരുന്ന
ഇവരെയെല്ലാം കൊണ്ടു പോയി വര്‍ക്കീസ്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും  ‘ഹാം ബര്‍ഗ്ഗര്‍ ‘വാങ്ങികൊടുത്ത കഥയും മറ്റും (സപ്ലൈയ് ചെയ്യുന്ന സാധനങ്ങള്‍ക്ക് കുറ്റം പറയാതിരിക്കാനുള്ള
ഒരു മണിയടിയായിരുന്നു കേട്ടോ ) അപ്പോള്‍ തോമസിനോട് ചിരിച്ചുകൊണ്ടവൾ വിശദീകരിച്ചു .

അതിനുശേഷം പലപ്പോഴും ഞങ്ങള്‍ കുടുംബസമേധം
ഒത്തുകൂടാറുണ്ട് കേട്ടൊ , അല്ലാതെ ഫോണില്‍ കൂടിയും.
എന്തു കാര്യത്തിനും തോമസ്‌ എന്നെ വിളിച്ചിരിക്കും.
കഴിഞ്ഞവര്‍ഷം അവരുടെ താഴെയുള്ള മകളുടെ ,ഗംഭീരമായി
ആഘോഷിച്ച അഞ്ചാം പിറന്നാളിന്  ഞാന്‍ പോയി ‘മാജിക് ഷോ‘അവതരിപ്പിച്ചിരുന്നു.

ഇത്തവണ കൃസ്തുമസ് ആഘോഷവേളയിലാണ് തോമസ്‌
എന്നോടു മനസുതുറന്നു ചിലകാര്യങ്ങള്‍ പറഞ്ഞത് .
ശരിക്കുപറഞ്ഞാല്‍ സ്വന്തം കഥ തന്നെ ....
നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയ
സന്താനമായിരുന്നു തോമസ്‌ .
സഹോദരങ്ങളെല്ലാം പഠിച്ചു ഡോക്ടറും എഞ്ചിനീയറും,വക്കീലുമൊക്കെയായപ്പോള്‍ ,
മൂപ്പര്‍ പത്താം തരം കടന്നതുതന്നെ നാലഞ്ചു തവണ കുത്തിയിട്ടാണ് .
പിന്നീട് പാരലല്‍ കോളേജില്‍ പോയിയും ,കച്ചവട സ്ഥാപനങ്ങളില്‍
അപ്പച്ചനെ സഹായിച്ചും ,എസ്റ്റേറ്റുകളിൽ മേല്‍നോട്ടം നടത്തിയും വെറുമൊരു
പച്ചപാവമായി വളര്‍ന്നു .
പെണ്ണിലും,കള്ളിലുമൊന്നും താല്പ്പര്യമില്ലാത്തതിനാലോ ,
തറവാടിനു പറ്റിയ തരത്തിലുള്ള ബന്ധങ്ങള്‍ വരാത്തതിനാലൊ
വയസ്സുമുപ്പതു കഴിഞ്ഞിട്ടും തോമസിന്റെ ബ്രപ്മചാര്യത്തിന് കോട്ടമൊന്നും പറ്റിയില്ല .

ഈ സമയത്താണ് അത്യാസനനിലയില്‍ തോമാസ്സിന്റെ
അപ്പച്ചനെ വളരെ കാലം ആശുപത്രിയില്‍ കിടത്തിയത്‌ .
ഇതേസമയത്തു തന്നെ എഴുകൊല്ലത്തെ‘സൗദി‘ജോലിക്ക് ശേഷം
മോളികുട്ടി അവരുടെ നാട്ടിലെ ആ പ്രമുഖ ഹോസ്പിറ്റലില്‍ ജോലിയില്‍
ചേരുകയും ചെയ്തിരുന്നു കേട്ടൊ...
അവിടെ വെച്ചാണ് കഥാനായിക ,അപ്പച്ചനടുത്ത്
സ്ഥിരം ബൈസ്റ്റാഡറായി നിന്നിരുന്ന കഥാനായകനായ
തോമസുമായി അടുക്കുന്നതും, അനുരാഗം വളര്‍ന്നതും, പിന്നീടത്
പ്രണയമായി പടർന്നുപന്തലിച്ചതും....

തോമാസിന്റെ വീട്ടുകാര്‍ക്ക് പലതരത്തിലും, ഈ ബന്ധം
ഇഷ്ടമായില്ലെങ്കിലും, അപ്പച്ചന്റെ അന്ത്യാഭിലാഷമായി അവരുടെ
കല്യാണം നടന്നൂ.
പിന്നീട് അഞ്ചുകൊല്ലത്തിനിടയില്‍ തോമസിന്റെ രണ്ടു പെമ്പിള്ളേരുടെ
അമ്മയായി മാറി മോളികുട്ടി.
മോളികുട്ടിയുടെ ഉപേഷിച്ച  ജോലിക്ക്  വീണ്ടും ജീവന്‍ വെച്ചത്
യു.കെയില്‍ നേഴ്സുമാരുടെ  വല്ലാത്ത ഡിമാന്റ് വന്നപ്പോഴാണ്.
തോമസ്‌ ലക്ഷങ്ങള്‍ മുടക്കിയപ്പോള്‍ മോളികുട്ടി യു.കെ.യിലെത്തി. .
രണ്ടുകൊല്ലത്തിനുള്ളില്‍ മോളികുട്ടി അഡാപ്റ്റേഷനും,
മറ്റും കഴിഞ്ഞ്, ഇവിടത്തെ നാഷണന്‍ ഹെല്‍ത്ത് സര്‍വീസില്‍
കയറി . രണ്ടുകൊല്ലത്തിനുശേഷം തോമസ്,മക്കളേയും കൂട്ടി, കച്ചവടമെല്ലാം
ബന്ധുക്കളെ ഏല്‍പ്പിച്ചു  ഇവിടെ എത്തിയ അവസരത്തിലാണ് ഞാനുമായി പരിചയപ്പെടുന്നത്.
കഥാനായിക
മക്കളുടെ പരിചരണവും, അവരെ സ്കൂളിലയക്കലും,
അൽ‌പ്പസൽ‌പ്പം വീട്ടുപണിയും ,മലയാളം ചാനലുകൾ
കണ്ടുരസിച്ചും,നാട്ടിലെ ബിസനസ്സുകൾ ഫോണിൽ കൂടി
നിയന്ത്രിച്ചും തൊമാസ് അങ്ങിനെ ലണ്ടനിലെ മലയാളിക്കൂട്ടത്തിനൊപ്പം
ഒഴുകിത്തുടങ്ങി.
മൂപ്പർ പല പാർട്ട് ട്ടൈം കോഴ്സുകൾക്കുപോയെങ്കിലും,
ഒന്നിലും വിജയിക്കുവാൻ കഴിഞ്ഞില്ല . നാട്ടിൽ നാലുടൈപ്പ് ,
കറോടിച്ചിരുന്ന തോമസ്സിന് ,പത്തുതവണപോയിട്ടും ഇവിടത്തെ
‘ഡ്രൈവിങ്ങ് തിയറി ടെസ്റ്റ് ‘പാസ്സാവാൻ സധിച്ചില്ല കേട്ടൊ.

ഇതിനിടയിൽ മോളികുട്ടി ഡ്രൈവിങ്ങ് ലൈസൻസ്
എടുക്കുകയും, ഒരു കാർ വാങ്ങുകയും, മോർട്ട്ഗേജ് മുഖാന്തിരം
ഒരു വീട് വാങ്ങിക്കുകയും, പലകോഴ്സുകൾ പാസ്സായി,അവരുടെ
ഡിപ്പാർട്ട്മെന്റിലെ മേട്രൻ വരെയായി മാറുകയും ചെയ്തു !

ഇരിക്കുന്നതിന്,കിടക്കുന്നതിന്,ഫോൺ വിളിക്കുന്നതിന്,...
അങ്ങിനെ തൊട്ടതിനും,പിടിച്ചതിനുമെല്ലാം മോളികുട്ടിയുടെ വായിൽനിന്നും
കേട്ടുകൊണ്ടിരിക്കുന്നത് പിന്നെ തോമാസ്സിന് പുത്തരിയല്ലാതായി.
ഇപ്പോൾ ഭാര്യയുടെ പക്കൽ നിന്നും എന്തെങ്കിലും കേട്ടിലെങ്കിലാണ്
(കിട്ടുണ്ടോന്നറിയില്ല കേട്ടൊ) മൂപ്പർക്ക് ടെൻഷൻ !

ഇവരുടെ കുടുംബത്തിന് രണ്ടുകൊല്ലം മുമ്പ്
ബ്രിട്ടീഷ് സിറ്റിഷൻ ഷിപ്പ് കിട്ടിയതുകൊണ്ട്,
പണിയില്ലെങ്കിലും തോമാസ്സിനും,മക്കൾക്കും ‘ബെൻഫിറ്റുകൾ ‘
പലതരത്തിലും കിട്ടികൊണ്ടിരുന്നതിനാൽ യതൊരു അല്ലലുമില്ലാതെ
അവർ സകുടുംബം  ഇവിടെ വാഴുകയായിരുന്നു.
ഈ കിട്ടുന്നതെല്ലാം ഉപേഷിച്ച്, ഈ ഡാഡിയും,മക്കളും
നാട്ടിലേക്ക് തിരിച്ചുപോകുകയാണെത്രേ...!

ഇവിടത്തെ സംസ്കാരം കൊള്ളാത്തതുകൊണ്ട്,
ഇനി മക്കളുടെ പ്രാഥമിക വിദ്യാഭ്യാസമെല്ലാം കഴിഞ്ഞേ
തിരിച്ചിങ്ങോട്ടുള്ളൂ എന്നാണവർ പറയുന്നത്.

പക്ഷെ ഇതൊന്നുമല്ല തോമാസ് ‘സ്കൂട്ടാവാനുള്ള ‘
യഥാർതഥ കാരണം കേട്ടൊ...
അയാളുടെ മനസ്സിനെ ഏറ്റവും വ്രണപ്പെടുത്തിയ
മോളികുട്ടിയുടെ ഒരു വല്ലാത്ത വിമർശനം ആയിരുന്നെത്രെ ആ സംഭവം !    
ഒരു വഴക്കിനിടയിൽ മോളികുട്ടി ഇങ്ങനെ
മനസ്സുകൊണ്ട് ശപിച്ച് പറഞ്ഞുപോലും
‘എന്റെ ദൈവം തമ്പുരാനെ..
എനിക്ക് ഇതുപോലെ ഒന്നിനും
കൊള്ളാത്ത ഒരു മനുഷ്യനെയാണല്ലൊ..നീ ..തന്നത് ?
ഒരു നല്ല കിസ്സും,എന്തിനുപറയുന്നു ഒരു നല്ല സെക്സ് പോലും
അനുഭവിക്കാൻ യോഗൊണ്ടായത് ,
ഈ രാജ്യത്തുവന്നതുകൊണ്ടാണല്ലോ ..
എന്റീശോയേ...’

ശരിക്കുപറഞ്ഞാൽ ഈ വാക്കുകൾ കൊണ്ടുള്ള കൂരമ്പുകൾ
തോമാസ്സിന്റെ മനസ്സിൽ ആഞ്ഞുതറച്ചു.
തന്റെ വ്യക്തിത്വത്തെ,തന്റെ ആണത്വത്തെ
വ്രണമാക്കിമാറ്റിയ വാക്കുകൾ !
പിന്നെ തീരുമാനത്തിന് വൈകിയില്ല ...
അങ്ങിനെ എന്റെ മിത്രം തോമാസ്സിനേയും ,മക്കളേയും
‘ ഹീത്രൂ എയർപോർട്ടിൽ ‘വെച്ച് യാത്രയയച്ചുവരുമ്പോൾ
തോന്നിയവരികൾ താഴെ കുറിക്കുന്നൂ.....


വ്യക്തമായി പറഞ്ഞാൽ ഇത് തോമാസ്സിന്റെ 
പ്രണയനൊമ്പരങ്ങളും , മോളികുട്ടിയുടെ 
പ്രാണനൊമ്പരങ്ങളുമാണ്.....കേട്ടൊ !

പിന്നെ ഞാൻ ഒരിക്കലും മോളികുട്ടിയെ കുറ്റം പറയില്ല കേട്ടൊ,
എന്തുകൊണ്ടെന്നാൽ എനിക്ക് തോമാസിനെ എല്ലാം കൊണ്ടും
നന്നായി അറിയാമായിരുന്നൂ...


പ്രണയനൊമ്പരം - കല്ല്യാണശേഷം

പ്രണയ സാമ്രാജത്തിലെ ഒരു പാടുരാജകുമാരന്‍ /കുമാരി മാരെ
ഞാന്‍ ഇവിടെ കണ്ടും ,കേട്ടും പരിചയ പെട്ടിട്ടുണ്ട് .പക്ഷെ പിന്നീടൊരിക്കലും
അവരെ ഈ സാമ്രാജത്തിലെ ചക്രവര്‍ത്തിയോ/നിയോ ആയി എനിക്ക് കാണാന്‍
സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, ഇവിടെയുള്ള ചുറ്റുവട്ടത്തെ ദാമ്പത്യ-കുടുംബ ബന്ധങ്ങള്‍ കണ്ടും,കേട്ടും അറിഞ്ഞപ്പോള്‍ കുറിക്കാൻ തോന്നിയ വരികൾ...
ഒരു പ്രണയ കാന്തന്‍ ,എന്റെ മിത്രം തോമാസ് കല്യാണ ശേഷം
കുറച്ചുകൊല്ലങ്ങൾക്കുശേഷം
പാടുന്നുനതായി സങ്കല്പം...

പ്രണയ നൊമ്പരം -കല്യാണ ശേഷം


മണമില്ലായൊരു പനിന്നീര്‍ പൂവുപോലുള്ളീ
പ്രണയനൊമ്പരങ്ങള്‍ ,
കണ്ണീര്‍ പോലും വറ്റിവരണ്ടുണങ്ങിയ
എനിക്കെന്തിനു നല്കിടുന്നൂ ?
നിണമണിഞ്ഞൊരു രുധിരക്കളത്തെ
പോലുള്ള നിന്‍ മനസിനുള്ളില്‍ ,
കണികാണാനില്ല -സ്വാന്ത്വനം ;
തൊട്ടുതലോടലുകള്‍ ,പിന്നെ പ്രേമവും !

പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ഓര്‍മിച്ചുവോ
എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി
പോലെയാണെനിക്കിപ്പോള്‍ ജീവിതം !
കണവനിതാ കേഴുന്നു ഒരിറ്റു
പ്രേമത്തിനായി നിനക്കു ചുറ്റും ....

തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു
 വെങ്കിലും പൊന്നെ ,ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ
ചുട്ടുചാമ്പലാക്കിയവഗണനയാല്‍ ;
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍
മോഹിച്ചുവെങ്കിലും ,തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !

പണിയാളിവന്‍ കൊതിക്കുന്നു നിന്നുള്ളില്‍ നിന്നും
പ്രണയം ലഭിക്കുവാന്‍ ;
വിണ്ണിലെ വേഴാമ്പല്‍ പക്ഷികള്‍ വേനലില്‍
മഴ തേടിയലയും പോലെ !
പ്രണയമില്ലാത്ത രതികള്‍ , പിന്നെ കുടുംബം ;
നേടി ആഡംബരങ്ങള്‍ !
പണവും വേണ്ടുവോളം ,പക്ഷേ സ്വപ്നം കണ്ട
നറുപ്രണയമെവിടെ ?

പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്‍
പൊങ്ങിക്കിടക്കുന്നിതാ ഞാന്‍ ,
കണ്ണ്ചിമ്മിയാര്‍ക്കും വേണ്ടത്തോരനാഥപ്രേതം
കണക്കെ വെറുമൊരു-
പിണമായി ദുര്‍മണംവമിച്ചെല്ലാവര്‍ക്കും
ഒരസഹ്യമായിങ്ങനെ............
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍
ദൈവമേ -കല്യാണ ശേഷം ?
പ്രണയനൊമ്പരങ്ങൾ 


ഓഫ്‌ പീക്ക് :-
നമ്മുക്കിഷ്ട്ടപ്പെട്ട ,  ഏതുരൂപഭാവത്തിലും Dildo-കൾ
(കൃത്യ്മമായി ലൈംഗിക ഉത്തേജനം നൽകുന്ന ഉപകരണങ്ങൾ)
വളരെ നൈസർഗികമായി (ഉമിനീരും,സ്രവവും, സീൽക്കാരശബ്ദങ്ങളും വരെ)
ഉണ്ടാക്കി കൊടുക്കുന്ന ഇവിടത്തെ ഒരു വമ്പന്‍ കമ്പനി റിസര്‍ച്ചും ,പഠനവും നടത്തി
വ്യക്തമാക്കിയ ഒരു കാര്യമാണ് കേട്ടൊ പറയാൻ പോകുന്നത് ...
ലോകത്തിലെ 65-75 ശതമാനം  (അഥവാ നൂറുതവണ
ബന്ധപ്പെടുമ്പോൾ 70  തവണയും) സ്ത്രീകള്‍ക്കും , രതിയിലേർപ്പെടുമ്പോൾ
പലകാരണങ്ങളാല്‍, പൂർണ്ണസംതൃപ്തി ( രതിമൂർഛ )കിട്ടുന്നില്ല പോലും ....
ഭൂരിഭാഗവും ഇതിനെ കുറിച്ചു സ്വന്തം ഇണയോടൊ,മറ്റൊ തുറന്നു പറയാറില്ലെത്രെ !
ആണിനു അരക്കാമവും ,പെണ്ണിനേഴര കാമവുമാണന്നല്ലോ പറയുക അല്ലെ...


 
ലേബൽ ,
ഒരു സംഭവ കഥ.

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...